നെയ്യാറ്റിന്‍കര: ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ പോലീസ് അഴിഞ്ഞാട്ടം. കോളേജില്‍ കയറി പെണ്‍കുട്ടികള്‍ക്ക് നേരെയും അക്രമണം. ഇന്നലെ രാവിലെ പോലീസിന്റെ ഒത്താശയോടെ സിപിഎം നേതൃത്വം കോളേജിനു മുന്നില്‍ എസ്എഫ്ഐ കൊടി ഉയര്‍ത്തിയതോടെയാണ് വീണ്ടും ധനുവച്ചപുരം സംഘര്‍ഷഭൂമിയായി മാറിയത്.
പഠനം വഴിമുട്ടിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെതിരെ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് കോളേജില്‍ കയറിയ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ യാതൊരു പ്രകോപനവും കൂടാതെയാണ് കലാലയത്തിനുള്ളില്‍ കയറി ക്രൂരമായി മര്‍ദിച്ചത്. വനിതാ പോലീസിന്റെ സാന്നിധ്യം പോലുമില്ലാതെയാണ് പെണ്‍കുട്ടികളെ പോലീസ് മര്‍ദിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരിക്കേറ്റ നിരവധി വിദ്യാര്‍ഥികളെ പാറശാലയിലെയും നെയ്യാറ്റിന്‍കരയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലാത്തിയും കല്ലുമായാണ് പോലീസ് കോളേജില്‍ പ്രവേശിച്ചത്.
മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയാറായില്ലെന്നും ആരോപണമുണ്ട്. കോളേജ് പ്രിന്‍സിപ്പാളിന്റെ അനുവാദത്തോടെയാണ് പോലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്നും ആരോപിക്കുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അക്രമണത്തിനെതിരെ മാനേജ്മെന്റുമായി തീരുമാനിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്തിറങ്ങിയാല്‍ പോലീസിന്റെ മര്‍ദനത്തില്‍ ഭയന്ന് വൈകുന്നേരം ആറു മണി കഴിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ കോളേജില്‍ കിടന്നു. സിപിഎം അജണ്ടയാണ് പോലീസ് നടപ്പിലാക്കാന്‍ ശ്രമിച്ചതെന്നും നാട്ടുകാരും രക്ഷിതാക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: