ന്യൂദല്‍ഹി: എണ്ണക്കമ്പനികള്‍ക്ക് അനുവദിക്കുന്ന വിദേശനാണ്യ വായ്പയില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രൂപയുടെ മൂല്യം ഡോളറിന് 73.77 എന്ന നിലയിലായതോടെയാണ് എണ്ണക്കമ്പനികള്‍ക്ക് കൂടുതല്‍ വിദേശനാണ്യ വായ്പ നല്കാന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 85 ഡോളര്‍ കടന്നതും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്.
മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ആവശ്യമായി വരുന്ന തുക ഇത്തരത്തില്‍ സ്വരൂപിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സാധിക്കും. അനുമതികള്‍ക്കായി കാത്തു നില്‍ക്കാതെ ഏറ്റവും വേഗത്തില്‍ ഇതിനു വേണ്ട നടപടികളുമായി മുന്നോട്ടു പോകാനും റിസര്‍വ് ബാങ്കിന്റെ തീരുമാനം കമ്പനികളെ അനുവദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: