ലണ്ടന്‍: വെംബ്ലിയിലെ ആരാധകര്‍ക്ക് ആനന്ദത്തിന്റെ വെള്ളിവെളിച്ചം സമ്മാനിച്ച ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ്് ബി മത്സരത്തില്‍ ബാഴ്സ രണ്ടിനെതിരെ നാലു ഗോളുകക്ക് ടോട്ടനത്തെ മറികടന്നു.
രണ്ട് ഗോളുകള്‍ നേടിയതോടെ അര്‍ജന്റീനയുടെ ഫുട്ബോള്‍ മാന്ത്രികനായ ലയണല്‍ മെസിക്ക് ചാമ്പ്യന്‍സ് ലീഗില്‍ 105 ഗോളുകളായി. ഈ വിജയത്തോടെ ബാഴ്സ, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം ടോട്ടനത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ അവര്‍ പ്രതിസന്ധിയിലായി.
ബ്രസീല്‍ താരം ഫിലിപ്പെ കുടിഞ്ഞോയും ഇവാന് റാകിടിച്ചും ഗോള്‍ നേടിയതോടെ ബാഴ്സ ഇടവേളയ്ക്ക് 2-0 ന് മുന്നിലായി. രണ്ടാം പകുതിയില്‍ ഹാരി കെയ്നും എറിക് ലാമെലയും തകര്‍ത്ത് കളിച്ചത് ടോട്ടനത്തിന് പ്രതീക്ഷ നല്കി. 52-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ഒരു ഗോളും നേടി. എന്നാല്‍ നാലു മിനിറ്റുകള്‍ക്കുശേഷം മെസിയിലുടെ ബാഴ്സ തിരിച്ചടിച്ചു. അല്‍ബ നല്കിയ പാസ് മെസി ഗോളിലേക്ക് തിരിച്ചുവിട്ടു.
പത്ത് മിനിറ്റുകള്‍ക്കുശേഷം ലാമെല ഗോള്‍ നേടിയതോടെ ടോട്ടനത്തിന് വീണ്ടും പ്രതീക്ഷ നല്കി. എന്നാല്‍ അവസാന നിമിഷങ്ങളില്‍ മെസി തന്റെ രണ്ടാം ഗോളിലൂടെ ബാഴ്സയ്ക്ക് വിജയമൊരുക്കി. ലാലിഗയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ വിജയം നേടാന്‍ കഴിയാതെപോയ ബാഴ്സയ്ക്ക് ആശ്വാസമായി ഈ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: