പാരീസ്: സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറുടെ ഹാട്രിക്കില്‍ പാരീസ് സെന്റ് ജര്മയിന്(പിഎസ്ജി) സിന് ഉശിരന്‍ വിജയം. ചാമ്പ്യന്‍സ് ലീഗില്‍ അവര്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഇന്റര്‍ മിലാന് ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്വിയെ തോല്‍പ്പിച്ചു.
ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ പിഎസ്ജി റെഡ് സ്റ്റാറിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മുന്നില്‍ നിന്ന് നയിച്ച നെയ്മര്‍ ഇരുപതാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ പിഎസ്ജിയുടെ സ്കോറിങ്ങിന് തുടക്കമിട്ടു. ഏറെ താമസിയാതെ നെയ്മര്‍ രണ്ടാം ഗോളും കുറിച്ചു. മറ്റൊരു ഫ്രീകിക്കിലൂടെ ലക്ഷ്യം കണ്ട് നെയ്മര്‍ ഹാട്രിക്കും പുര്‍ത്തിയാക്കി.
എഡിസണ് കവാനി, ഏയ്ഞ്ചല്‍ ഡി മാരിയ, കൈലിയന്‍ എംബാപ്പെ എന്നിവരും പിഎസ്ജിക്കായി ഗോളുകള്‍ നേടി. ജര്‍മനിയുടെ മുന്‍ രാജ്യാന്തര താരമായ മാര്‍ക്കോ മാരിനാണ് റെഡ് സ്റ്റാറിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ പാബ്ളോ റൊസാരിയോ 27-ാം മിനിറ്റില്‍ പിഎസ്വിയെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഇന്റര്‍ മിലാന് ആദ്യ പകുതിയവസാനിക്കാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ സമനില കണ്ടെത്തില്‍ നെയ്ന്ഗോളനാണ് പിഎസ്വിയുടെ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ ഐകാര്‍ഡിയുടെ ഗോളില്‍ ഇന്റര്‍ മിലാന് വിജയം പിടിച്ചു.
ആന്റണി ഗ്രീസ്മാന്റെ ഇരട്ട ഗോളില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ക്ലബ്ബ് ബ്രുഗിയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: