ഇടുക്കി: ചെറുതോണി ഡാമിൽ നിന്നും ഇന്ന് വൈകിട്ട് നാല് മണി മുതൽ 50 ക്യൂ മെക്സ് വെളളം തുറന്നു വിടാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. പ്രദേശത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാന് കെഎസ്ഇബി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
ചെറുതോണി ഡാമിന്റെ താഴെയുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണം. പുഴയില്‍ ഇറങ്ങുറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിന് ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടിരുന്നു. രണ്ടര നൂറ്റാണ്ടിന് ശേഷമാണ് അണക്കെട്ട് തുറന്നത്. ഉച്ചയ്ക്ക് 12.32 ഓടെയാണ് ചെറുതോണി അണക്കെട്ടിന്റെ മദ്ധ്യഭാഗത്തായുള്ള ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തിയത്.
ഒരുഘട്ടത്തില്‍ അഞ്ച് ഷട്ടറുകളും തുറന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പെരിയാറില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയരുകയും ചാലക്കുടി ഉള്‍പ്പടെയുള്ള പട്ടണങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയുണ്ടായത്. ഇടുക്കിയില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം പൂര്‍ണതോതിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മില്ലിമീറ്റര്‍ മഴയാണ് ചെറുതോണി ഡാമിന്റെ പദ്ധതിപ്രദേശത്ത് ലഭിച്ചത്. തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മുല്ലപ്പെരിയാര്‍ തുറന്നുവിടേണ്ടി വന്നാല്‍ ഇടുക്കിയിലേക്ക് കൂടുതല്‍ ജലം ഒഴികിയെത്തും. ഇതുകൂടി പരിഗണിച്ചാണ് ചെറുതോണിയുടെ ഒരു ഷട്ടര്‍ തുറക്കുന്നത്.
കൂടാതെ കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകളും ഇന്ന് തുറക്കും. തൃശൂര്‍ ചിമ്മിനി ഡാമും തെന്മല പരപ്പാര്‍ അണക്കെട്ടും തുറന്നു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: