കൊച്ചി: ചെക്ക് തട്ടിപ്പ് കേസില്‍ നടന് റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ഐ (നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കേസ് പരിഗണിച്ചത്. കൊച്ചി എളമക്കര സ്വദേശിയില്‍ നിന്നും 11 ലക്ഷം രൂപ വങ്ങി കബളിപ്പിച്ചെന്നാണ് കേസ്. അപ്പീല്‍ നല്‍കുമെന്ന് റിസബാവ അറിയിച്ചു.
പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെതുടര്‍ന്ന് റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ റിസബാവ നേരിട്ട് ഹാജരാവുകയായിരുന്നു. 2014ല്‍ മെയ് മാസത്തില്‍ പരാതിക്കാരന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തിലാണ് റിസബാവ 11 ലക്ഷം രൂപ വാങ്ങിയത്. ഇത് സമയത്ത് തിരികെ നല്കാന് റിസബാവയ്ക്കായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: