കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖകള്കളിലേക്ക് യാത്ര പോകുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കൊല്ലത്ത് നിന്നും പോയ 96 മീന്‍പിടിത്ത ബോട്ടുകള്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അതിരപ്പിള്ളിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറാന്‍ ദിശയില്‍ ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുകയാണ്. 36 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാം.
ഞായറാഴ്ച കേരളത്തിലെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ സജ്ജമാണെന്ന് ദുരന്തനിവാരണസേന വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഫോണ്‍ ബന്ധം നിലക്കാതിരിക്കാന്‍ മൊബൈല്‍ ടവറുകള്‍ ഉയരമുള്ള പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിലെ അവസ്ഥകള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശം.
കര്‍ണാടകത്തിലെ 12 ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കര്‍ണാടകത്തിലെ ദക്ഷിണ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് കാരണമായിട്ടുള്ളത്. കടലില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: