തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ കോര്പ്പറേഷനുകളിലൊന്നായി വിലകെട്ടെന്ന് ബിജെപി. സത്യപ്രതിജ്ഞ ലംഘിച്ച ബോര്‍ഡംഗങ്ങള്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു.
ദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും കാണിക്കപ്പണം കൈാര്യം ചെയ്യാനുമല്ല ദേവസ്വം ബോര്‍ഡ്. ബോര്‍ഡംഗങ്ങള്‍ അധികാരമേല്‍ക്കുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞയില്‍ പറയുന്നത് ക്ഷേത്രാചാര വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നാണ്. പക്ഷേ, ശബരിമലയിലെ വിശ്വാസ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതിയില്‍ ബോര്‍ഡിന് കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതു കേള്‍ക്കാന്‍ മാത്രമായി ബോര്‍ഡ് തരംതാണു. ഇങ്ങനെയൊരു ബോര്‍ഡ് ആവശ്യമില്ല. ബോര്‍ഡംഗങ്ങള്‍ രാജിവക്കണം, രമേശ് ആവശ്യപ്പെട്ടു.
ബോര്‍ഡിന്റെ നിലപാട് തിരുത്തിയില്ലെങ്കില്‍ വിശ്വാസികളുടെ പ്രക്ഷോഭം ഏറ്റെടുക്കാന്‍ ബിജെപി നിര്‍ബന്ധിതമാകുമെന്ന് രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: