പേരാവൂര്‍: പേരാവൂര്‍ താഴെ അമ്പായത്തോട് ടൗണില്‍ പലചരക്കുകടയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയ ആള് എക്സൈസ് പിടിയിലായി. കച്ചവട സ്ഥാപനത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്പന്നങ്ങള് വില്‍പ്പന നടത്തിയ അമ്പായത്തോട് സ്വദേശി തായംചേരിയില് മുഹമ്മദിന്റെ മകന് ടി.എം.സലിമിനെ ആണ് പേരാവൂര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് അറുന്നൂറ് പൗച്ച് (6 കിലോഗ്രാം) ഹാന്‍സ് കണ്ടെടുത്തു.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആവശ്യക്കാര്‍ക്ക് കൊടുക്കാനായി കടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലും തൊട്ടടുത്തുള്ള വീടിനോടു ചേര്‍ന്ന് തൊഴുത്തിനു പിന്നില്‍ സൂക്ഷിച്ച നിലയിലുമാണ് ഹാന്‍സ് കണ്ടെത്തിയത്. ഒരു പായ്ക്കറ്റ് നാല്പതു രൂപയ്ക്കും മൂന്നു പായ്ക്കറ്റ് നൂറു രൂപയ്ക്കുമാണ് വില്‍ക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു. കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറിയുമായി വരുന്ന വണ്ടികളിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു തരുന്നതെന്ന് ഇയാള്‍ പറയുന്നു.ഇയാള്‍ക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു.
കഴിഞ്ഞദിവസം കണിച്ചാര്‍ ടൗണിലെ ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ശേഖരം പേരാവൂര്‍ എക്സൈസ് പിടികൂടിയിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള റെയ്ഡുകള്‍ തുടരുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ.വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി.സജീവന്, പി.സി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ഉമ്മര്‍, ഷൈബി കുര്യന്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണന്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എസ്.നിമ, എക്സൈസ് െ്രെഡവര്‍ കെ.ടി.ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: