എടക്കാട്: ഭാരതീയ ജനതാപാര്‍ട്ടിക്കും അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിന്തരമായി നുണപ്രചാരണം നടത്തുന്നതില്‍ ബിജെപി എടക്കാട് മേഖലാകമ്മറ്റി യോഗം പ്രതിഷേധിച്ചു. എടക്കാട് മേഖലയില്‍ അടുത്ത കാലത്തായി നിരവധി കുടുംബങ്ങള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയാണ് പ്രധാനമായും കുപ്രചരണമഴിച്ച് വിടുന്നത്.
ആദികടലായി, വട്ടക്കുളം മേഖലയില്‍ കഴിഞ്ഞ ദിവസം ഏതാനും യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ പ്രത്യേക പരാതിയോ കേസുകളോ ഇല്ലാത്തതിനാല്‍ പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ സംഘം ഇവരെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. തോട്ടട കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്ന സിപിഎം സംഘത്തില്‍ നിന്ന് എക്സൈസ് 30 കുപ്പി വിദേശ മദ്യവും പാന്മസാലയും പിടികൂടിയിരുന്നു. ഇത് മറയിടാനാണ് സിപിഎം സംഘം നുണപ്രചാരണവുമായി രംഘത്തിറങ്ങിയിരിക്കുന്നത്. എടക്കാട് മേഖല കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗവും വില്പനയും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിജെപി എടക്കാട് മേഖലാ പ്രസിഡണ്ട് രഞ്ജിത്ത് നാവത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വക്കറ്റ് ശ്രീകാന്ത് രവിവര്‍മ്മ, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി എന്‍.സുമന്‍ജിത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.ജയരാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: