കണ്ണൂര്‍: വൈദ്യുതി ലൈനില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്തവെ കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിക്കാനിടയായ കേസിന്റെ വിചാരണ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്.രാജീവ് മുമ്പാകെ ആരംഭിച്ചു. ആലക്കോട് ഇലക്ട്രിസിറ്റി സബ് ഓഫീസിലെ അന്നത്തെ ജൂനിയര്‍ എഞ്ചിനീയര്‍ വര്‍ക്കല രാമനിലയത്തില്‍ വി.ജെ.പ്രദീപ് കുമാര്‍ (49)ഓവര്‍സിയറായിരുന്ന തൃശൂര്‍ മണലൂര്‍ സ്വദേശി എം.വി.സച്ചിദാനന്ദന് (48)എന്നിവരാണ് കേസിലെ പ്രതികള്‍.
2014 മെയ് 4ന് ഉച്ചക്ക് ആലക്കോട്ടെ സെബാസ്റ്റ്യന്റെ കടക്കടുത്തള്ള ഇലക്ട്രിക് ലൈനില്‍ പ്രവര്‍ത്തി നടത്തവെ വെള്ളാട് സ്വദേശിയായ വിളയാം ഒറ്റവീട്ടില് കുട്ടപ്പന് നാടാറുടെ മകന് സൈലാസ് (50) ആണ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ പ്രവര്‍ത്തി നടത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കേണ്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ അനാസ്ഥ കാട്ടുകയും സംഭവസ്ഥലത്ത് നിരീക്ഷണം നടത്തേണ്ടവര്‍ ഓഫീസിലിരുന്ന് വീഴ്ച വരുത്തിയെന്നുമാണ് പോലീസ് കേസ്. മരണപ്പെട്ട സൈലാസിന്റെ കൂടെ ജോലി ചെയ്തിരുന്ന സജികുമാര്‍, അപകടം നടന്നതറിഞ്ഞ് ഇലക്ട്രിസിറ്റി ഓഫീസില്‍ വിവരം നല്‍കുകയും വൈദ്യുതി ലൈന്‍ ഓഫാക്കുകയും ചെയ്ത വ്യാപാരിയായ സെബാസ്റ്റ്യന്‍ എന്നിവരെയാണ് സാക്ഷികളായി കോടതി മുമ്പാകെ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ: പ്ലീഡര്‍ അഡ്വ: വി.ജെ.മാത്യുവാണ് ഹാജരാവുന്നത്. ഡോ: എസ്.ഗോപാലകൃഷ്ണപിള്ള, വില്ലേജ് ഓഫീസര്‍ ദിലീപ് കുമാര്‍, രാജേഷ്, പൊലീസ് ഓഫീസര്‍മാരായ കെ.ആര്.മനോഹരന്, എ.വി.ജോണ്‍ എന്നിവരെയും വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: