മട്ടന്നൂര്‍: ശബരിമല ക്ഷേത്രാചാരങ്ങളെ തകര്‍ക്കാനായി കഴിഞ്ഞ കുറേ നാളുകളായി സിപി എം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി. ശബരിമല ക്ഷേത്രാചാരങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനക്കെതിരെ യുവമോര്‍ച്ച മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മട്ടന്നൂരില്‍ സംഘടിച്ചിപ്പ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷ്ഠ നടത്തുമ്പോഴാണ് ഓരോ ക്ഷേത്രത്തിലേയും ആചാര പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. അതുകൊണ്ട് ആചാര അനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടതിന് നേതൃത്വം നല്‍കേണ്ടത്ത് തന്ത്രി വര്യന്മാരാണ്. അന്തിത്തിരി വെക്കാന്‍ ആളില്ലാത്ത ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത് പുനരുദ്ധരിക്കാന്‍ എന്തു കൊണ്ട് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നേതൃത്വം നല്കുന്ന ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ല. എത്ര തന്നെ പോലീസിനെ കാവല്‍ നിര്‍ത്തിയാലും ശബരിമലയിലെ ആചാരം തെറ്റിക്കാന്‍ ഭക്തജനങ്ങള്‍ സമ്മതിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.യുവമോര്‍ച്ച മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.വി.ജിബിന്‍ സ്വാഗതം പറഞ്ഞു. പ്രതിഷേധ സംഗമത്തിനു മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിന് യുവമോര്‍ച്ച മട്ടന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.നിശാന്ത്, വൈസ് പ്രസിഡണ്ട് ഇ.മിഥുന്, ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി, നേതാക്കളായ ഒ.രതീശന്, കെ.നാരായണന്, സുനില്‍കുമാര്‍ തുടങ്ങയവര്‍ നേതൃത്വം നല്കി.
പിണറായി: ശബരിമലയിലെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പിണറായി എരുവട്ടിയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അയ്യപ്പ ഭക്തരുടെ നേതൃത്വത്തില്‍ ആലക്കണ്ടി ബസാറില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം ഹരികൃഷ്ണന് ആലച്ചേരി ഉദ്ഘാടനം ചെയ്തു. സി.ഹരിദാസന് അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഷാജി, ഇ.രഞ്ചിത്ത്, സനീഷ് ഓലായിക്കര, സ.രാജേഷ്, സി.ബിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: