ന്യൂദല്‍ഹി: ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം(എന്‍ഡിഎ) അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ. 38 ശതമാനം വോട്ടുകള്‍ നേടി 276 സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിക്കുന്ന സര്‍വേ ഐക്യ പുരോഗമന മുന്നണി(യുപിഎ) 25 ശതമാനം വോട്ടുകളോടെ 112 സീറ്റുകള്‍ നേടുമെന്നും പറയുന്നു.
ഇതര കക്ഷികള്‍ 155 സീറ്റുകള്‍വരെ നേടിയേക്കാം. 37 ശതമാനം വോട്ടുകളാണ് ഇവര്‍ക്ക് ലഭിക്കുക. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വേ യുപിഎയ്ക്ക് പഞ്ചാബിലും തെക്കന്‍ സംസ്ഥാനങ്ങളിലും വലിയ വിജയമാണ് പ്രവചിക്കുകന്നത്. ഹരിയാനയിലും ഓഡീഷയിലും ബിജെപിക്ക് സീറ്റുകള്‍ ലഭിക്കും. വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സീറ്റുകള്‍ തൂത്തുവാരും. ദല്‍ഹിയില്‍ ബിജെപി മുഴുവന്‍ സീറ്റുകളിലും വിജയിച്ചേക്കാം.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ എന്‍ഡിഎ സ്വാധീനം നിലനിര്‍ത്തുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. യുപിയില്‍ വിശാല സഖ്യം രൂപീകരിച്ചാല്‍ പകുതിയിലധികം സീറ്റുകള്‍ യുപിഎയ്ക്ക് നേടാമെന്ന് നിരീക്ഷിക്കുന്ന സര്‍വേ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടം സംഭവിക്കുമെന്നും പറഞ്ഞുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: