ന്യൂദല്‍ഹി: കര്‍ണ്ണാടക സര്‍ക്കാര്‍ ഏറ്റെടുത്ത ഗോകര്‍ണ്ണ മഹാബലേശ്വര ക്ഷേത്രഭരണം തിരികെ കൊടുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. രണ്ടാഴ്ച മുമ്പ് ഉത്തര കന്നഡ ജില്ലാ ഭരണകൂടമാണ് ക്ഷേത്രം ഏറ്റെടുത്തത്. ശിവമോഗ ജില്ലയിലെ രാമചന്ദ്രപൂര്‍ മഠത്തിന്റെ കീഴിലുള്ള പ്രശസ്ത ക്ഷേത്രമാണ് മഹാബലേശ്വര ക്ഷേത്രം.
പതിറ്റാണ്ടുകളായി ട്രസ്റ്റികളുടെ ഭരണത്തിന് കീഴിലാണ് ചരിത്ര പ്രത്യേകതകളുള്ള മഹാബലേശ്വര ക്ഷേത്രം. 2008ല്‍ ക്ഷേത്ത്രതിന്റെ ചുമതല അന്നത്തെ ബിജെപി സര്‍ക്കാര്‍ രാമചന്ദ്രപൂര്‍ മഠത്തെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് മഠം സുപ്രീംകോടതിയിലെത്തിയത്.
സപ്തംബര്‍ 19ന് ക്ഷേത്രം ഏറ്റടെുത്ത സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ എസ്എസ് നകുലിനെ ചെയര്‍മാനാക്കി ഭരണസമിതിയും പ്രഖ്യാപിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മഠത്തിന് അനുകൂലമായി പരമോന്നത കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു. അന്തിമ വിധി വരുന്നതു വരെ ക്ഷേത്ര ഭരണം മഠത്തിനേല്പ്പിച്ചായിരുന്നു വിധി. രാമചന്ദ്രപുരം മഠത്തെയും മഹാബലേശ്വര ക്ഷേത്രത്തെയും വേര്‍തിരിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് മഠാധിപതി രാഘവേശ്വര ഭാരതി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: