കോഴിക്കോട്: താമരശ്ശേരിയ്ക്കടുത്ത് കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും ഉരുപൊട്ടല്‍. പുഴ നിറഞ്ഞു കവിഞ്ഞു. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. വൈകിട്ട് മൂന്നര മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.
വനപ്രദേശത്ത് അതിശക്തിയായ മഴ ഉച്ചയ്ക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും കണ്ണപ്പന്‍കുണ്ട് പരിസരപ്രദേശങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപകമായ ഉരുള്‍പൊട്ടലില്‍ പുഴയില്‍ നിറയെ കല്ലുകളും വലിയ പാറകളും അടിഞ്ഞുകൂടിയിരുന്നു. ഇന്നലെ പെട്ടന്ന് പുഴ കരകവിയാന്‍ ഇത് കാരണമായെന്നാണ് പറയപ്പെടുന്നത്.
അപകടസാധ്യത ഉണ്ടായിരുന്ന വീടുകളിലെ മുഴുവനാളുകളെയും മാറ്റി പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭീഷണിയുള്ള വീടുകളിലെ താമസക്കാരോട് ബന്ധുവീടുകളിലേക്ക് മാറിതാമസിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: