കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സജീവ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ എസ്എഫ്ഐ മലകയറ്റാനൊരുങ്ങുന്നു. കൊച്ചിയില്‍ മഹാരാജാസ് കോളേജാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി നടതുറക്കുമ്പോള്‍ വിദ്യാര്‍ഥിനികളെ ശബരിമലയിലെത്തിക്കാനാണ് നീക്കം.
അഭിമന്യു വധത്തോടെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ കോളേജില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ പെണ്‍കുട്ടികളെ കൂട്ടത്തോടെ ശബരിമലയില്‍ കയറ്റി വാര്‍ത്തയില്‍ ഇടം നേടാനാണ് എസ്എഫ്ഐയുടെ ശ്രമം. സജീവ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെയും പാര്‍ട്ടിപ്രവര്‍ത്തകരുടെ മക്കളെയും ചേര്‍ത്ത് വന്‍സംഘത്തെ ശബരിമലയില്‍ എത്തിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് ലക്ഷ്യം.
എന്നാല്‍ സജീവ പ്രവര്‍ത്തകരില്‍ പലരും വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് പ്രമുഖ നേതാക്കള്‍ ക്യാമ്പസിലെത്തി ബോധവല്‍ക്കരണം നടത്തിയിരുന്നു. ചരിത്രപരമായ ദൗത്യമായി കണക്കാക്കി കൂടുതല്‍ പെണ്‍കുട്ടികളെ മലയില്‍ എത്തിക്കാനാണ് പാര്‍ട്ടിതലത്തില്‍ നിന്നുള്ള നിര്‍ദ്ദേശം. ഇവരുടെ സംരക്ഷണത്തിനായി വനിതാപോലീസിനെ നിയമിക്കുമെന്നും സുരക്ഷയുറപ്പാക്കുമെന്നും നേതാക്കള്‍ നേരിട്ടെത്തി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: