രാജ്കോട്ട്: ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിന്നാലെ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയതോടെ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്ന് വീഴുന്നു. ഇന്ത്യയുടെ 649 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 94 റണ്‍സെന്ന ദുരവസ്ഥയിലാണ്. മൂന്ന് ദിവസത്തെ കളി ശേഷിക്കെ ഇന്നിങ്ങ്സ് തോല്വിയലേക്ക് നീങ്ങുകയാണ് സന്ദര്‍ശകര്‍. സ്റ്റമ്പെടുക്കുമ്പോള്‍ ചെയ്സും (27) പോളും (13) പുറത്താകാതെ നില്ക്കുന്നു.
ജേസണ്‍ ഹോള്‍ഡറിന് പകരം ടീമിനെ നയിക്കുന്ന ബ്രാത്ത്വെയ്റ്റ് (2), പവല്‍ (1), ഹോപ്പ് (10), ഹെറ്റ്മെയര്‍ (10), അംബ്രിസ് (12), ഡൗറിച്ച് (10) എന്നിവരാണ് പുറത്തായത്.
ഏഴാമനായി ക്രിസീലിറങ്ങി അടിച്ചു തകര്‍ത്ത ജഡേജ സെഞ്ചുറി തികച്ചതോടെ ഇന്ത്യ ഒമ്പത് വിക്കറ്റിന് 649 റണ്സെനിലയില് ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. 132 പന്തില്‍ അഞ്ചു ഫോറും അത്രയും തന്നെ സിക്സറും അടിച്ച ജഡേജ നൂറ് റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ഓള് റൗണ്ടറുടെ ആദ്യ സെഞ്ചുറിയാണിത്.
ജഡേജയ്ക്ക് മുമ്പേ നായകന് കോഹ്ലി സെഞ്ചുറി നേടി. 230 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 139 റണ്‍സ് നേടി. കോഹ്ലിയുടെ 24-ാം സെഞ്ചുറിയാണിത്. ലൂയിസിന്റെ പന്തില്‍ ബിഷുവിന് പിടികൊടുത്താണ് കോഹ്ലി മടങ്ങിയത്.
ആദ്യ ദിനത്തില്‍ പതിനേഴ് റണ്‍സുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന് എട്ട് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി.
ട്വന്റി 20 മത്സരത്തിലേതുപോലെ അടിച്ചുതകര്‍ത്ത ഋഷഭ് 84 പന്തില്‍ എട്ട് ഫോറും നാല് കൂറ്റന്‍ സിക്സറും അടിച്ച് 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. ബിഷുവിന്റെ പന്തില്‍ പോളിന് ക്യാച്ച് നല്‍കിയാണ് ഋഷഭ് കളിക്കളം വിട്ടത്. നാലാം വിക്കറ്റില്‍ ഋഷഭ് പന്ത് കോഹ്ലിയുമൊത്ത് 133 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് തുടക്കം മുതലേ തകര്‍ന്നു. ഓപ്പണര്‍മാരായ ബ്രാത്ത്വെയ്റ്റിനെയും പവലിനെയും പേസര്‍ മുഹമ്മദ് ഷമി പുറത്താക്കി. വിന്‍ഡീസ് രണ്ടിന് ഏഴ് റണ്‍സ്. മൂന്നാമനായി കളിക്കളത്തിലെത്തിയ ഹോപ്പിനും പ്രതീക്ഷ കാക്കാനായില്ല. പത്ത് റണ്‍സെടുത്ത ഹോപ്പ് അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഹെറ്റ്മെയറെ ജഡേജ റണ്‍ ഔട്ടാക്കി. അംബ്രസിനെ ജഡേജയും ഡൗറിച്ചിനെ കുല്‍ദീപ് യാദവും വീഴത്തി.
മുഹമ്മദ് ഷമി പതിനൊന്ന് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.അശ്വിന്, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: പി.പി.ഷാ സി ആന്‍ഡ് ബി ബിഷു 134, കെ.എല്‍.രാഹുല്‍ എല്‍ബിഡബ്ളിയു ബി ഗബ്രീല് 0, സി.എ. പൂജാര സി ഡൗറിച്ച് ബി ലൂയിസ് 86, വി.കോഹ്് ലി സി ബിഷു ബി ലൂയിസ് 139, എ.എം.രഹാനെ സി ഡൗറിച്ച് ബി ചെയ്സ് 41, ആര്.ആര്.പന്ത് സി പോള്‍ ബി ബിഷു 92, ആര്.എ. ജഡേജ നോട്ടൗട്ട് 100, ആര്. അശ്വിന് സി ഡൗറിച്ച് ബി ബിഷു 7, കുല്‍ദീപ് യാദവ് എല്‍ബിഡബ്ളിയു ബി ബിഷു 12, യു.ടി. യാദവ് സി ലൂയിസ് ബി ബ്രാത്ത്വെയ്റ്റ് 22, മുഹമ്മദ് ഷമി നോട്ടൗട്ട് 2, എക്സ്ട്രാസ് 14, ആകെ ഒമ്പത് വിക്കറ്റിന് 649 (ഡിക്ലയേര്‍ഡ്)
വിക്കറ്റ് വീഴ്ച: 1-3, 2-209, 3-232, 4-337, 5-470, 6-534, 7-545, 8-571, 9-626.
ബൗളിങ്ങ്: എസ്.ടി. ഗബ്രീല് 21-1-84-1, കെ.എം.എ. പോള്‍ 15-1-61-0, എസ്.എച്ച്. ലൂയിസ് 20-0-93-2, ഡി. ബിഷു 54-3-217-4, ആര്.എല്‍.ചെയ്സ് 26-1-137-1, കെ.സി. ബ്രാത്ത്വെയ്റ്റ് 13.5-1-47-1.
വെസ്റ്റ്് ഇന്‍ഡീസ് ഒന്നാം ഇന്നിങ്ങ്സ്: കെ.സി.ബ്രാത്ത്വെയ്റ്റ് സി ഷമി 2, കെ.ഒ.എ. പവല്‍ എല്‍ബിഡബ്ളിയു ബി ഷമി 1, എസ്.ഡി.ഹോപ്പ് ബി അശ്വിന് 10, എസ്.ഒ. ഹെറ്റ്മെയര്‍ റണ്‍ ഔട്ട് 10, അംബ്രിസ് സി രഹാനെ ബി ജഡേജ 12, ആര്.എല്‍. ചെയ്സ് നോട്ടൗട്ട് 27, എസ്.ഒ. ഡൗറിച്ച് ബി കുല്‍ദീപ് യാദവ് 10, കെ.എം.എ. പോള്‍ നോട്ടൗട്ട് 13, എക്സ്ട്രാസ്് 9, ആകെ ആറു വിക്കറ്റിന് 94.
വിക്കറ്റ് വീഴ്ച: 1-2, 2-7, 3-21, 4-32, 5-49, 6-74.
ബൗളിങ്ങ്: മുഹമ്മദ് ഷമി 6-2-11-2, യു.ടി. യാദവ് 7-1-14-0, ആര്. അശ്വിന് 7-0-32-1, ആര്.എ.ജഡേജ 5-1-9-1, കുല്‍ദീപ് യാദവ് 4-1-19-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: