കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. പൊതുജങ്ങള്‍ക്കായി തുറന്നു കൊടുത്ത ആദ്യ ദിനം തന്നെ നൂറു കണക്കിന് സന്ദര്‍ശകാരണ് എത്തിയത്. ഒരാഴ്ചത്തേക്കാണ് വിമാനത്താവളം പൊതുജനങ്ങള്‍ക്ക് പ്രവേശിക്കുന്നതിനായി തുറന്ന് കൊടുത്തത്.
ജില്ലയുടെ പല ഭാഗത്തു നിന്നും വിമാനത്താവളത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുകയാണ്. ഈ മാസം 12 വരെയാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനുള്ള അനുമതി. കുടുംബ സമേതം സ്വന്തം നാട്ടിലെ വിമാനത്താവളം കാണാന്‍ എത്തുന്നവര്‍ നിരവധി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രത്യേക വാഹനങ്ങള്‍ ഒരുക്കിയാണ് വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തുന്നത്.വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയും സന്ദര്‍ശകരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.
അതേസമയം വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് നടക്കും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുമെന്നറിയുന്നു. ഇത് സംബന്ധിച്ച് കിയാല്‍ അധികൃതരും മുഖ്യമന്ത്രിയുടെ ഓഫീസും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 3,050 മീറ്റര്‍ റണ്‍വെയാണ് നിലവിലുള്ളത്. അത് 4,000 മീറ്ററാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കര്‍ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം 97,000 ചതുരശ്രമീറ്ററാണ. 1.0.5 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു.
യാത്രക്കാര്‍ക്കായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന് പുറമെ 4 ഇ വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. 6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ സജ്ജീകരിച്ചിട്ടുളളത്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിംഗിന് വിശാലമായ സൗകര്യവുമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസ്സുകളും ഒരേസമയം പാര്‍ക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: