ലഖ്നൗ: മധ്യപ്രദേശില്‍ സമാജ്വാദി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിയ്ക്കും. ചര്‍ച്ചകള്‍ക്കായി ഇനിയും കോണ്‍ഗ്രസിനെ കാത്തിരിക്കാനില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2019 ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്പി സഖ്യത്തിനില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോള്‍ എസ്പിയും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയും ഇത്രനാള്‍ കാത്തിരിക്കില്ല. ഞങ്ങള്‍ ആള്‍ബലമില്ലാത്ത പാര്‍ട്ടിയല്ല. മധ്യപ്രദേശില്‍ ഞങ്ങള്‍ നാലാം സ്ഥാനത്തുണ്ടെന്നും അഖിലേഷ് പറഞ്ഞു.
2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നതാണ് എസ്പിയുടേയും ബിഎസ്പിയുടേയും തീരുമാനം. 2019ല്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒരുമിച്ച് നിര്‍ത്തി മഹാസഖ്യമുണ്ടാക്കി ബിജെപിയെ നേരിടാമെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: