ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ മുറിക്കു പുറത്തിറക്കുമ്പോള്‍ സിസിടിവി ഓഫ് ചെയ്യാന്‍ നിര്‍ദേശമുണ്ടായിരുന്നെന്ന് അപ്പോളോ ആശുപത്രി. ജയലളിതയുടെ മരണം സംബന്ധിച്ച കേസില്‍ അറുമുഖസ്വാമി കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച അഞ്ചു പേജുകളുള്ള സത്യവാങ്മൂലത്തിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജയലളിതയെ പുറത്തിറക്കുമ്പോള്‍ നടപ്പാതകളിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യണമെന്നും തിരിച്ചെത്തുമ്പോള്‍ മാത്രമേ ഓണാക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഐജി (ഇന്റലിജന്‍സ്) കെ.എന്‍. സത്യമൂര്‍ത്തിയും നാലു പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തിന്റേതായിരുന്നു നിര്‍ദേശമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള സിസിടിവി ദൃശ്യങ്ങളുടെ അഭാവം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇതിന്റെ പേരില്‍ ക്രോസ് വിസ്താരവും നടത്തിയിരുന്നു. സപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം 2016 ഡിസംബര്‍ അഞ്ചിനാണ് മരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: