പാലക്കാട്: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ക്ഷേത്രങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. നിലവിലുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കാന്‍ സമിതിയുടെ 52-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന സംസ്ഥാനസമിതിയോഗം തീരുമാനിച്ചു.
ശബരിമല ക്ഷേത്രം പൊതു സ്ഥലമാണെന്നും മൂര്‍ത്തി ജഢമാണെന്നുമുള്ള വാദത്തെ മറ്റു സംഘടനകളുമായി ചേര്‍ന്ന് നിയമപരമായി നേരിടുമെന്ന് സമിതി പ്രമേയത്തില്‍ പറഞ്ഞു. വടക്കന്തറ സമന്വയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.എം.ഗോപി ഉദ്ഘാടനം ചെയ്തു. സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്.നാരായണന്, ജനറല്‍ സെക്രട്ടറി കെ.നാരായണന് കുട്ടി, സംഘടനാ സെക്രട്ടറി ടി.യു.മോഹനന്, സ്വാമി അയ്യപ്പദാസ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് ചന്ദ്രനഗര്‍ ശ്രീ പാര്‍വ്വതി മണ്ഡപത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. പത്മശ്രീ ഡോ.പി.ആര്.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് സമാപന സമ്മേളനത്തില്‍ പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ.നന്ദകുമാര്‍, സ്വാമി അയ്യപ്പദാസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: