ഇടുക്കി: കാലാവസ്ഥ മുന്നറിയിപ്പ് വന്നതോടെ മൂന്നാം ദിവസവും അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറക്കുന്നത് തുടരുന്നു. മൂന്ന് ദിവസത്തിനിടെ തുറന്നത് 45 ഡാമുകള്‍. ഇന്നലെ മാത്രം തുറന്നത് ആറ് ഡാമുകളാണ്. രണ്ട് ദിവസത്തിനിടെ നാല് ഡാമുകള്‍ തുറന്നെങ്കിലും ഒഴുകാന്‍ വെള്ളമില്ല. ഇന്നലെ മാത്രം തുറന്നത് ഇടുക്കി, കല്ലാര്‍, ഇടമലയാര്‍, ലോവര്‍പെരിയാര്‍, കുണ്ടള, ഭൂതത്താന്‍ കെട്ട് ഡാമുകളാണ് ഇന്നലെ തുറന്ത്. ഇടുക്കിയിലും ഒന്നും കല്ലാര്‍, കുണ്ടള, ലോവര്‍പെരിയാര്‍ രണ്ട് വീതവും ഇടമലയാറില്‍ നാലും ഭൂതത്താന്‍ കെട്ട് 13 ഷട്ടറും ആണ് തുറന്നത്.
ഇത് കൂടാതെ ഇടുക്കിയിലെ കല്ലാര്‍കുട്ടി, പൊന്മുടി, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, മലങ്കര എന്നിവയും തുറന്ന് വച്ചിരിക്കുകയാണ്. പമ്പ, കക്കി, ആനത്തോട്, തെന്മല, ബാണാസുര സാഗര്‍, കക്കയം, അരുവിക്കര, നെയ്യാര്‍, പേപ്പാറ, പെരിങ്ങല്‍, ചിമ്മിനി, പീച്ചി, ഷോളയാര്‍, അപ്പര്‍ ഷോളയാര്‍, പോത്തുണ്ടി, മലമ്പുഴ, മംഗലം, പരപ്പാര്‍, പെരുവണ്ണമൂഴി, വാരാപ്പുഴ, തോട്ടപ്പുഴ, കുറ്റ്യാടി, കാഞ്ഞിരപ്പുഴ, കല്ലട, വാഴാനി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, ചീമോനി, കാരപ്പുഴ, മൂലത്തറ, മണിയാര്‍, പഴശ്ശി, ശിരുവാണി എന്നിവയും തുറന്ന് വച്ചിരിക്കുകയാണ്.
തുറന്ന് വച്ചിരിക്കുന്നതില്‍ 22 ഡാമുകളും ജലസേചന വകുപ്പിന്റേതാണ്. പത്തനംതിട്ട ജില്ലയിലെ പമ്പ, കക്കി, ആനത്തോട്, എറണാകുളത്തെ ഇടമലയാര്‍ ഡാമുകളില്‍ നിന്ന് വെള്ളം ഒഴുകുന്നില്ല. ഷട്ടര്‍ നിരപ്പിലും താഴെയാണ് വെള്ളം എന്നതുകൊണ്ടാണിത്. സംസ്ഥാനത്താകെ 82 ഡാമുകളുള്ളതില്‍ 57 കെഎസ്ഇബിക്കും 25 ജലസേചന വകുപ്പിന്റേതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: