തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ നെല്ലിപ്പറമ്പ്, തലോറ, വെള്ളാവ്, മാവിച്ചേരി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കരസ്ഥമാക്കിയ കാര്‍ഡുകളും കണ്ടെത്തി. വ്യാജ സത്യപ്രസ്താവന നല്‍കിയാണ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കാര്‍ഡുകള്‍ കരസ്ഥമാക്കിയത്. അനധികൃതമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വിപണി വില കാര്‍ഡ് ഉടമകളില്‍ നിന്നും ഈടാക്കും. കൂടാതെ മറ്റ് നിയമ നടപടികളും സ്വീകരിക്കും. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ആര്.സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹമായി സമ്പാദിച്ച റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. പരിശോധക സംഘത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ടി.പി.രജനി, ടി.വി.മുഹമ്മദ്, പി.ഗംഗാധരന്, ടി.നന്ദിഷ്, അബ്ദുള്‍ മുത്തലിബ്, കെ.ജെയ്സ് ജോസ് എന്നിവരും ഉണ്ടായിരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: