പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമവായ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍നിന്നു തന്ത്രി കുടുംബം പിന്മാറി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തശേഷം ചര്‍ച്ച മതിയെന്നാണ് താഴമണ്‍ കുടുംബത്തിന്റെ നിലപാട്.
രാജകുടുംബത്തിന്റെയും എന്‍എസ്എസിന്റെയും അഭിപ്രായം തേടിയശേഷമാണു തന്ത്രി കുടുംബം നിലപാട് സ്വീകരിച്ചത്. ശബരിമലയില്‍ വനിതാ പോലീസിനെ കയറ്റുന്നത് ആചാരലംഘനമാണെന്നും തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ രാജകുടുംബം തിങ്കളാഴ്ച പുനഃപരിശോധന ഹര്‍ജി നല്‍കും.
ശബരിമല വിഷയത്തില്‍ വലിയതോതില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴമണ്‍ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത്. എന്നാല്‍ ചര്‍ച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങള്‍ പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: