മുംബൈ: ഹുക്കാ പാര്‍ലറുകളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാർ വിജ്ഞാപനം ഇറക്കി. ഹുക്കാ പാര്‍ലര്‍ നിരോധനം സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ ബില്ല് പാസ്സാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്.
നേരത്തെ ഹുക്കാ പാര്‍ലറുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ മാത്രമായിരുന്നു ആഭ്യന്തര വകുപ്പ് ആലോചിച്ചിരുന്നത്. എന്നാല്‍, 2017 ഡിസംബറില്‍ 14 പേരുടെ മരണത്തിനിടയാക്കിയ കമല മില്‍സ് അഗ്നിബാധയുടെ പശ്ചാത്തലത്തിലാണ് പൂര്‍ണ നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിരോധനം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവുശിക്ഷയും ചുമത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലിരുന്ന സിഗരറ്റ്സ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ് ആട്സ് 2003ല്‍ ഭേദഗതി വരുത്തിയാണ് ഹുക്കാ പാര്‍ലര്‍ നിരോധനം കൊണ്ടുവന്നത്.
നിലവില്‍ ഹുക്കാ പാര്‍ലര്‍ നിരോധിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. മുന്‍പ് ഗുജറാത്തില്‍ ഹുക്കാ പാര്‍ലറിന് നിരോധനം കൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: