ധാക്ക: സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ കുട്ടികള്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് അണ്ടര്‍-19 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. കലാശപ്പോരാട്ടത്തില്‍ 144 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്.
തകര്‍ത്തടിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ശ്രീലങ്കയ്ക്ക് 305 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമൊരുക്കി. തുടര്‍ന്ന് വിജയത്തിനായി ക്രീസിലിറങ്ങിയ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരെ 38.4 ഓവറില്‍ 160 റണ്‍സിന് മടക്കിയയച്ചു. ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തിന് നേതൃത്വം നല്കിയ ഇടം കൈ സ്പിന്നര്‍ ഹര്‍ഷ് ത്യാഗിയാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. പത്ത് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ ഈ പയ്യന് പോക്കറ്റിലാക്കി.
ഇത് ആറാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് കിരീടം ചൂടുന്നത്്.ആദ്യ അഞ്ച് ഏഷ്യാ കപ്പിലും ചാമ്പ്യന്മാരായ ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ സെമിയിലെത്താനായില്ല. എന്നാല്‍ ഇത്തവണ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 304 റണ്‍സ് എടുത്തു. ഓപ്പണര്‍ ജയ്സ്വാള്‍, അനൂജ് റാവത്ത്്, ക്യാപ്റ്റന്‍ സിമ്രാന് സിങ്, ആയുഷ് ബഡോണി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്.
അടിച്ചു തകര്‍ത്ത സിമ്രാന് സിങ്ങ് 37 പന്തില്‍ മൂന്ന് ഫോറും നാല് സിക്സറും അടിച്ച് 65 റണ്‍സുമായി പുറത്താകാതെ നിന്നു. ബഡോണി 28 പന്തില്‍ അഞ്ച് സിക്സറും രണ്ട് ഫോറും അടക്കം 52 റണ്‍സ് കുറിച്ച് കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ജയ്സ്വാള്‍ 85 റണ്‍സോടെ ടോപ്പ് സ്കോററായി. എട്ട് ഫോറും ഒരു സിക്സറും അടിച്ചു. അനൂജ് 79 പന്തില്‍ 57 റണ്‍സ് നേടി. മൂന്ന് സിക്സറും നാല് ഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്. മലയാളിയായ ദേവ്ദത്ത് പടിക്കില് 31 റണ്‍സ് എടുത്ത് പുറത്തായി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ഫെര്‍നാന്‍ഡോ 49 റണ്‍സും എന്‍.ഡി.പര്ണവിതാന 48 റണ്‍സും നേടി. സുര്യബന്ദാര 31 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചു നില്ക്കാനായില്ല. ഇന്ത്യക്കായി ജംഗറ പതിനെട്ട് റണ്‍സിന് ഒരു വിക്കറ്റും ദേശായി 37 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
്സ്കോര്‍: ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 304, ശ്രീലങ്ക 38.4 ഓവറില്‍ 160.
പ്രതികരിക്കാൻ ഇവിടെ എഴുതുക: