കൊച്ചി: നടിയെ തട്ടിക്കൊണ്ടുപേയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നല്കിയ കത്തില്‍ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായില്ല. ജനറല്‍ ബോഡിക്ക് മാത്രമേ നടിമാര്‍ നല്കിയ കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും, മറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ചും നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരാണ് താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അമ്മയുടെ അടിയന്തര യോഗം കൊച്ചിയില്‍ ചേര്‍ന്നത്. എന്നാല്‍ വിഷയം ജനറല്‍ ബോഡിക്ക് വിടുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും, അതുകൊണ്ട് അടുത്ത ജനറല്‍ ബോഡിവരെ അവര്‍ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലഭിച്ച നിയമോപദേശം കത്ത് നല്കിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: