കോട്ടയം: ശബരിമല ആചാരങ്ങള്‍ അട്ടിമറിച്ച് യുവതീ പ്രവേശനത്തിന് കളമൊരുക്കിയതിന് പിന്നാലെ, സര്‍ക്കാര്‍ ദേവസ്വം നിയമവും അട്ടിമറിക്കാന്‍ നിയമനിര്‍മാണം നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തലപ്പത്തേക്ക് അഹിന്ദുക്കളെ നിയമിക്കാനും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാരിന്റെ ഇഷ്ടക്കാരെ നിലനിര്‍ത്താനുമാണ് നിയമനിര്‍മ്മാണം നടത്തുന്നത്. ഹിന്ദു റിലീജിയസ് ഇന്സ്റ്റിറ്റിയൂഷന് ആക്ട് സെക്ഷന്‍ 29ലെ സബ് സെക്ഷന്‍ 2 പ്രകാരം ദേവസ്വം ബോര്‍ഡില്‍ നിയമിക്കുന്ന ആള് ഹിന്ദു ആയിരിക്കണം എന്ന വ്യവസ്ഥ എടുത്തുകളയാനാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്.
ജൂലൈ ആറിനാണ് ഇത് സംബന്ധിച്ച ഭേദഗതിയും ഗസറ്റ് വിജ്ഞാപനവും ഇറക്കിയത്. ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ചുമതല നിര്‍വഹിക്കുന്ന തിരു-കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥര്‍ അഹിന്ദുക്കളുമാകാമെന്ന സര്‍ക്കാര്‍ തീരുമാനം ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ അപമാനിക്കുന്നതാണെന്ന് ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: