തിരുവനന്തപുരം: ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് ജാഗ്രത പാലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആഗസ്റ്റിലെ മുന്നറിയിപ്പിലും ജാഗ്രത പാലിച്ചിരുന്നെങ്കില്‍ സംസ്ഥാനം പ്രളയത്തില്‍ മുങ്ങാതിരിക്കുമായിരുന്നു.
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കിയ മുന്നറിയിപ്പ് പാലിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്നു. അന്നത്തെ പ്രളയം മനുഷ്യനിര്മിതമാണെന്നത് സാധൂകരിക്കുന്നതാണ് ഇന്നത്തെ മുന്നൊരുക്കങ്ങള്‍.
കേരളത്തിലുണ്ടായ മഹാപ്രളയത്തിന് മുമ്പും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് മുന്നറിയിപ്പുകളെ അവഗണിക്കുകുയും ജാഗ്രതാനടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയും ചെയ്തതിനെ തുടര്‍ന്ന് നാന്നൂറിലധികം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിനു പേര് നിരാലംബരാകുകയും ചെയ്തു.
ആഗസ്റ്റില്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് നല്കിയ മുന്നറിയിപ്പിന്റെ തരത്തിലാണ് ഇപ്പോഴുണ്ടായ ന്യൂന മര്ദത്തിലെയും മുന്നറിയിപ്പ്. റെഡ് അലര്‍ട്ടും, ഓറഞ്ച് അലര്‍ട്ടുമെല്ലാം അന്നും നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതാകട്ടെ ഇത്രയധികം മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയില്ലെന്നായിരുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്ന് അടിക്കടി നല്കിയ മുന്നറിയിപ്പുകളെ എല്ലാം അവഗണിച്ച് ഡാമുകളിലെ വെള്ളം തുറന്ന് വിടാതെ സംഭരണ ശേഷിയോടടുത്ത് കെട്ടിനിര്‍ത്തുകയായിരുന്നു. ഡാം അതോറിറ്റി വേണ്ടത്ര ജാഗ്രത അന്ന് കാണിച്ചില്ലെന്ന ആരോപണം അന്ന് ഉയര്‍ന്നപ്പോള്‍ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. അന്നത്തെ മുന്നറിയിപ്പുകള്‍ അവഗണിച്ചു എന്നാണ്, ഇപ്പോള്‍ മഴശക്തമാകുമെന്ന് കരുതി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്ന് വിട്ട് മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ നിന്ന് വ്യക്തമാകുന്നത്.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ പമ്പ ജലസേചന പദ്ധതികളിലെ വെള്ളം തുറന്ന് വിട്ടതാണ് കേരളത്തെ മുക്കികൊല്ലുന്നതിന് ഇടയാക്കിയതെന്ന ആരോപണവും ഇന്നത്തെ ആരോപണങ്ങളിലൂടെ വ്യക്തമാകുന്നു. ഡാം സുരക്ഷ അതോറിട്ടി, വാട്ടര്‍ അതോറിട്ടി, വൈദ്യുതി വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തുടങ്ങിയവ എല്ലാം പ്രത്യേകം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.
കനത്ത മഴ കണക്കിലെടുത്ത് ഡാമുകളില്‍ കൂടുതല്‍ വെള്ളം എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കി വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: