ഹൈദരാബാദ്: ക്യാമ്പസിലെ കൂട്ടാളികള്‍, അവരും വെമുലയെ മറന്നു. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമന്ത്രി മോദിക്കും അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്മൃതി ഇറാനിക്കും കേന്ദ്ര സര്‍ക്കാരിനും സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ കുപ്രചാരണം നടത്തിയത് രോഹിത് വെമുലയുടെ പേരിലായിരുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും അതില്‍ മത്സരിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ അവര്‍ വെമുലയെ മറന്നു, അതിലുമേറെ മറന്നു, ഹൈദരാബാദ് കേന്ദ്രീയ സര്‍വകലാശാല (എച്ച്സിയു) വില്‍ വെമുലയുടെ പേരില്‍ മുദ്രാവാക്യം വിളിച്ച സഹപാഠികള്‍.
ഇത്തവണ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ രോഹിത് വെമുലയുടെ ആത്മഹത്യയും സംഭവങ്ങളും കാര്യമായി പ്രചാരണ വിഷയമായില്ല. പോസ്റ്ററുകളില്‍ വെമുല കുറവായിരുന്നു, പ്രസംഗങ്ങളിലും പ്രചാരണങ്ങൡലും. എസ്എഫ്ഐ കാര്യമായി മിണ്ടിയില്ല. വെമുല കമ്യൂണിസം വിട്ട് രൂപീകരിച്ച അംബേദ്കര്‍ വിദ്യാര്‍ഥി സംഘടനയ്ക്കും വെമുലയെ വേണ്ടായിരുന്നു.
എറണാകുളം മഹാരാജാസില്‍ ഇസ്ലാമിക ഭീകരവാദികള്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ പേരിലാണ് എസ്എഫ്ഐ വോട്ട് ചോദിച്ചത്. എന്നാല്‍, അതിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന കള്ളക്കൡ രാഷ്ട്രീയം അറിഞ്ഞ വിദ്യാര്‍ഥികള്‍ അത് തള്ളിയെന്ന് എബിവിപി വിലയിരുത്തി.
മലയാളി വിദ്യാര്‍ഥികളുടെ വിയോജിപ്പ് ഇത്തവണ എസ്എഫ്ഐക്കതിരായിരുന്നു. മലയാളിയും എഎസ്എയുടെ പ്രതിനിധിയുമായ അങ്കമാലി സ്വദേശി ശ്രീരാഗാണ് നിലവില്‍ ചെയര്മാന്. ഏറ്റവും നിഷ്ക്രിയമായ യൂണിയന് പ്രവര്‍ത്തനമായിരുന്നു കഴിഞ്ഞത്. ഇക്കാരണത്താലും രാഷ്ട്രീയ മാറ്റങ്ങളാലും എബിവിപിക്ക് അനുകൂലമായ മാറ്റം ഉണ്ടാകുകയായിരുന്നു, മാറ്റത്തിനാണ് വിദ്യാര്‍ഥികള്‍ വോട്ടുചെയ്തതെന്ന് എബിവിപിക്ക് ഉറപ്പുണ്ടെന്ന് അരവിന്ദ് എസ്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: