തിരുവനന്തപുരം: പ്രാഥമിക പരിശോധന പോലും നടത്താതെ കടലാസ് ബ്രൂവറി-ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനുമതി നല്കിയ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള ആര്‍ജവം സിപിഎം കേന്ദ്ര നേതൃത്വം കാണിക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്.
മന്ത്രി അതിഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളത്. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരുന്നതിന് ഭരണപരവും രാഷ്ട്രീയവും ധാര്‍മികവുമായ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇടപാടുകള്‍ക്ക് പിന്നില്‍ വന്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും രാജിവച്ചു അന്വേഷണം നേരിടുന്നതിന് വൈമുഖ്യം പ്രകടിപ്പിക്കുന്ന മന്ത്രിയെ പുറത്താക്കണം. ഇല്ലെങ്കില്‍ നഷ്ടപ്പെടുന്നത് സീതാറാം യെച്ചൂരിയുടേയും പ്രകാശ് കാരാട്ടിന്റേയും അഴിമതിവിരുദ്ധ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയാണെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: