ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിന്റെ വിദേശപര്യടനങ്ങളില്‍ ഭാര്യമാരെ കൂടി ഒപ്പം കൂട്ടാന്‍ കളിക്കാരെ അനുവദിക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അപേക്ഷയില്‍ ഉടനടി തീരുമാനമുണ്ടാകില്ലെന്ന് സുപ്രീം കോടതി നിയമിച്ച ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡിന്റെ ഭരണസമിതി വ്യക്തമാക്കി.
പര്യടനത്തിലുടനീളം ഭാര്യമാരെ കൂടെക്കൂട്ടാന്‍ അനുവദിക്കണമെന്നുള്ള കോഹ്ലിയുടെ അപേക്ഷ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ല. ഈ വിഷയം പുതിയ ഭരണസമിതിക്ക് വിടുകയാണ്. നിലവില്‍ നയം മാറ്റാനില്ലെന്ന് ഇടക്കാല ഭരണസമിതി വെളിപ്പെടുത്തി.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളില്‍ കളിക്കാരുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പം രണ്ടാഴ്ച മാത്രം വിദേശത്ത് തങ്ങാനാണ് അനുമതിയുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: