പോര്‍ട്ടോപ്രിന്‍സ്: വടക്കുപടിഞ്ഞാറന്‍ ഹെയ്തിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നാണ് വിവരം. ശനിയാഴ്ച ഇവിടെയുണ്ടായ ഭൂചലനത്തില്‍ 14 പേര് മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായത്. ആദ്യ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഹെയ്ത്തിയുടെ അയല്‍ രാജ്യമായ ഡോമിനികന്‍ റിപ്പബ്ലിക്കിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെയ്ത്തി പ്രസിഡന്റ് ജോവേല്‍ മോയിസ് നിര്‍ദേശിച്ചിട്ടുണ്ട്.
2010ല്‍ ഹെയ്ത്തിയിലുണ്ടായ ഭൂകന്പത്തില്‍ 200,000 പേര് മരിക്കുകയും 300,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: