ന്യൂദല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയും എന്‍എസ്എസുമാണ് ഹര്‍ജി നല്‍കിയത്. മറ്റ് ഹൈന്ദവ സംഘടനകളും ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. പന്തളം രാജകുടുംബം ഇന്ന്പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിധിയില്‍ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നാണ് അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയുടെ ആവശ്യം. മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിട്ടുണ്ട്. എന്നാല്‍ തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. ഒരുക്കങ്ങളെ ചൊല്ലി ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നിരുന്നു. തുലാമാസ പൂജകള്‍ക്കായി നട തുറക്കുമ്ബോള്‍ വനിത പോലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങള്‍ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം.
സ്ത്രീകളെത്തി തിരക്കു കൂടുകയാണെങ്കില്‍ മാത്രമേ നിലവിലുള്ള ക്രമീകരണത്തില്‍ മാറ്റം വരുത്താനും വനിതാ പോലീസുകാരെ സന്നിധാനത്ത് നിയമിക്കാനും നടപടിയെടുക്കുകയുള്ളൂ എന്നും ഉന്നത പൊലിസ് വൃത്തങ്ങളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: