ന്യൂദല്‍ഹി: 2015 -ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയ ഉഷ്ണതരംഗം ഈ വര്‍ഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്ഗവണ്മെന്റല് പാനലാണ് ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ആഗോള താപനം 2030നും 2052നും ഇടയ്ക്ക് 1.5 ഡിഗ്രി സെല്ഷ്യസിലെത്തിച്ചേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ താപവാദത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക കൊല്‍ക്കത്തയും കറാച്ചിയുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
2015ലേതിനു സമാനമായി രണ്ടു നഗരങ്ങളിലും അത്യുഷ്ണം തന്നെ നേരിടേണ്ടിവരും. കാലാവസ്ഥാ മാറ്റം മരണനിരക്കിനെയും സ്വാധീനിക്കുമെന്നും പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു. ഉഷ്ണതരംഗം മനുഷ്യന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും നിരവധിപേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദാരിദ്ര്യം വര്‍ദ്ധിക്കും, ഭക്ഷ്യസുരക്ഷയെ ബാധിക്കും, ഭക്ഷണ വില വര്‍ധിക്കും, വരുമാനം കുറയും, ഉപജീവനമാര്‍ഗത്തിനുള്ള അവസരങ്ങളില്ലാതാകും, തുടങ്ങിയ കാര്യങ്ങളും പ്രതീക്ഷിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: