ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വിജയങ്ങളിലേക്കുള്ള കുതിപ്പിന് 86 വര്‍ഷങ്ങളുടെ തിളക്കം. 140,139 ഉദ്യോഗസ്ഥന്മാര്,1720 എയര്‍ക്രാഫ്റ്റുകള്‍, രണ്ടാം ലോകമഹായുദ്ധമുള്‍പ്പെടെ 12 പോരാട്ടങ്ങള്‍,സര്‍വസന്നാഹങ്ങളുമുള്ള എയര്‍ക്രാഫ്റ്റുകളില്‍ ലോകത്തു തന്നെ നാലാം സ്ഥാനം അങ്ങനെ പകരം വയ്ക്കാനില്ലാത്ത വീര്യത്തിന്റെ ചരിത്രമാണ് ഇന്ത്യന്‍ വ്യോമസേനയുടേത്.
1932 ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് ആരംഭിച്ച വ്യോമസേന 1950 കാലഘട്ടത്തിലാണ് പൂര്‍ണ്ണമായും സജ്ജ്മാകുന്നത്.ഓപ്പറേഷന് വിജയ്, ഓപ്പറേഷന് മേഘദൂത്, ഓപ്പറേഷന് കാക്റ്റസ്, കാര്‍ഗില്‍ യുദ്ധം തുടങ്ങിയ നിരവധി പോരാട്ടങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വീര്യം രാജ്യത്തിനെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചു.
ഇന്ന് ചീഫ് മാര്‍ഷല്‍ അരൂപ് റാഹയുടെ നേതൃത്വത്തില്‍ ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ കഴിയും വിധത്തില്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണ്. കേരളത്തിലടക്കം പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി വ്യോമസേനയുടെ വിമാനങ്ങള്‍ മുന്നിലുണ്ടായിരുന്നു.
എണ്‍പത്തിയാറാം പിറന്നാളിനോടനുബന്ധിച്ച് വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോ ഫോഴ്സ് നടത്തിയ സൈനിക പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജലന്ധര്‍ ആദമ്പൂര്‍ എയര്‍ബേയ്സില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യോമസേന പങ്കുവച്ചത്. 1080 ഓളം അംഗങ്ങളാണ് നാവികസേനയുടെ ഗരുഡ് കമാന്‍ഡോ ഫോഴ്സിലുള്ളത്. സെമി സ്ന്നിപ്പര്‍ റൈഫിള്‍സ്,ഇസ്രായേല്‍ നിര്‍മ്മിത ഗ്രനേഡ് ലോന്‍ജറുകള്‍ എന്നിവയാണ് ഗരുഡ് കമാന്‍ഡോ ഫോഴ്സിന്റെ പ്രധാന ആയുധങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: