പാലക്കാട്: ഒലവക്കോട് ജംക്ഷന് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു രണ്ടുകിലോ ഹഷീഷുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കന്യാകുമാരി നാഗര്‍കോവില്‍ സ്വദേശിനി സിന്ധുജ (21) ആണു അറസ്റ്റിലായത്.
എക്സൈസ് സ്പെഷല്‍ സ്ക്വാഡും ഐബിയും രാവിലെ നടത്തിയ പരിശോധയിലാണു വിശാഖപട്ടണത്തുനിന്നു ട്രെയിന്‍മാര്‍ഗം എത്തി തൃശൂരിലേക്കു ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ അറസ്റ്റ് ചെയ്തത്.
ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.രാജീവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: