ന്യൂദല്‍ഹി: ബിഹാറില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അരേങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരേയും മുസാഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോം കേസിലും ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും അത്ര നല്ലതല്ലെന്ന് ചൂണ്ടിക്കാണിച്ച സുപ്രീംകോടതി ദിനം പ്രതി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുകയാണെന്നും വ്യക്തമാക്കി.
പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തുക. കൂടാതെ ലൈംഗികാതിക്രമങ്ങള്‍ ചെറുത്തതിന് 34 പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിക്കുക. കുട്ടികളോട് എങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: