ന്യൂദല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പു നടത്തി വിദേശത്തേക്കു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ തട്ടിപ്പിനിരയായവരില്‍ ഒരു കനേഡിയന്‍ സ്വദേശിയും.നീരവ് മോദിയില്‍ നിന്നും 1.4 കോടി രൂപ വിലയ്ക്കു വാങ്ങിയ രണ്ട് വജ്രമോതിരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കനേഡിയന്‍ പൗരനായ പോള്‍ അല്‍ഫോന്‍സോ പരാതി നല്കി.
2012ലാണ് അല്‍ഫോന്‍സോ നീരവ് മോദിയുമായി പരിചയപ്പെടുന്നത്. തന്റെ മുതിര്‍ന്ന സഹോദരനെ പോലെയായിരുന്നു നീരവിനെ കണ്ടിരുന്നതെന്നും അല്‍ഫോന്‍സോ പറഞ്ഞു. ആ സമയത്ത് തന്റെ വിവാഹം തീരുമാനിക്കുകയും വിവാഹ നിശ്ചയത്തിന് വേണ്ടിയുള്ള വജ്രമോതിരത്തിന് നീരവ് മോദിയ്ക്ക് പണം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ വജ്രമോതിരം രണ്ട് ദിവസത്തിന് ശേഷം ലഭിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് മോതിരം വ്യാജമെന്നു തെളിഞ്ഞത്. ഇതോടെ തന്റെ വിവാഹ നിശ്ചയം മാറി പോയതായും അല്‍ഫോന്‍സോ വ്യക്തമാക്കി.
താന്‍ തട്ടിപ്പിനിരയായതായി മനസിലായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: