ന്യൂദല്‍ഹി: എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരം, മകന് കാര്‍ത്തി ചിദംബരം എന്നിവരുടെ അറസ്റ്റിനുള്ള വിലക്ക് പ്രത്യേക സിബിഐ കോടതി നവംബര്‍ ഒന്നു വരെ നീട്ടി. കേസില്‍ നവംബര്‍ ഒന്നിന് അടുത്ത വാദം കേള്‍ക്കും.
ജൂലൈ 19നാണ് സിബിഐ ഇവര്‍ക്ക് കുറ്റപത്രം നല്‍കിയത്. ചിദംബരം ധനമന്ത്രിയായിരിക്കെ എയര്‍സെല്‍ മാക്സിസ് കമ്പനിക്ക് വിദേശ നിക്ഷേപം ലഭിക്കാന്‍ വഴിവിട്ട് ഇടപെട്ടെന്നാണ് കേസ്. കാര്‍ത്തി ഇതിന് ഇടനില നിന്ന് കോടികള്‍ കോഴ കൈപ്പറ്റിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: