ന്യൂദല്‍ഹി: ദേശീയപാത നിര്‍മാണത്തില്‍ നാലുവര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ പണികഴിപ്പിച്ചത് 31,000 കീ.മീ. ഇത് രണ്ടാം യുപിഎ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് പണികഴിപ്പിച്ചതിനേക്കാള് 26 ശതമാനം അധികമാണ്. 24,425 കിലോമീറ്ററാണ് യുപിഎ സര്‍ക്കാര്‍ പണികഴിപ്പിച്ചത്.
മാര്‍ച്ച് അവസാനത്തോടെ എന്‍ഡിഎയ്ക്കു കീഴിലുള്ള ദേശീയപാത നിര്‍മാണം 39,000 കിലോമീറ്റര്‍ കടക്കുമെന്ന് ദേശീയപാത മന്ത്രാലയത്തിലെ അധികൃതര്‍ അറിയിച്ചു. 2009-2014 കാലഘട്ടത്തെ അപേക്ഷിച്ച് 60 ശതമാനം അധികമായിരിക്കുമിത്. കൂടാതെ പുനര്നവീകരണപ്രവര്ത്തനങ്ങളും ശക്തിപ്പെടുത്തലുമടക്കമുള്ള പ്രവര്‍ത്തനങ്ങളിലും എന്‍ഡിഎ മുന്നില്തന്നെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
76 ശതമാനം പ്രവര്‍ത്തികളാണ് എന്‍ഡിഎ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴും 60 ശതമാനം പ്രവര്‍ത്തികളും തികച്ചില്ല. അടുത്ത 5-10 വര്‍ഷത്തേക്കുള്ള ഗതാഗത വര്‍ധന കണക്കിലെടുത്തുള്ള പ്രവര്‍ത്തികളാണ് എന്‍ഡിഎ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ 1.3ലക്ഷം കിലോമീറ്ററുള്ള ദേശീയപാതയുടെ 75 ശതമാനവും ഇരുവരിപാതകളാണ്.
ദേശീയപാത വിഭാഗത്തില്‍ 24,455 കിലോമീറ്ററില്‍ 16,650 കിലോമീറ്റര്‍ മാത്രമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബലപ്പെടുത്തല്‍ നടത്തിയതെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ നിര്‍മാണ പ്രവര്‍ത്തിയും റോഡുകളുടെ ബലപ്പെടുത്തലും ജൂണ്‍ അവസാനത്തോടെ 31,000 കീ.മീ കഴിഞ്ഞു.
നാലുവരി ദേശീയപാത നിര്‍മാണത്തിലും എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ ദേശീയപാത അതോറിറ്റി സര്‍വകാല റെക്കോഡിലാണ്. 2017-18 കാലയളവില്‍ ഇതുവരെ 2,200 കീ.മീ ആണ് പണികഴിപ്പിച്ചത്. ഈവര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഇത് 3,000 കീ.മീ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: