തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സമരത്തിനിറങ്ങേണ്ടെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനം. പ്രത്യക്ഷ സമരത്തിന് ഇറങ്ങില്ലെന്നും അതേസമയം വിശ്വാസിക്കള്ക്കൊപ്പം നില്‍ക്കുമെന്നും യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. 1990ലെ ജസ്റ്റിസ് പരിപൂര്‍ണന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയത്തില്‍ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്ന് 2016ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ദേവസ്വം ബോര്‍ഡും ഈ തരത്തിലാണ് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനു ഘടകവിരുദ്ധമായ നിലപാടാണു സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: