ല്യോണ്‍ (ഫ്രാന്‍സ്): ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വീയുടെ രാജി സ്വീകരിച്ചതായി ഇന്റര്‍പോള്‍ ജനറല്‍ സെക്രട്ടറിയറ്റ് ആസ്ഥാനമായ ഫ്രാന്‍സില്‍ അറിയിച്ചു. മെങിനെ ചൈന തട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. മെജ് രാജി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഇന്റര്‍പോള്‍ ഭരണഘടനയനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മുതിര്‍ന്ന വൈസ്പ്രസിഡന്റ്, ദക്ഷിണ കൊറിയയുടെ കിം ജോങ് യാങ് ആക്ടിങ് പ്രസിഡന്റാകും. ഇന്റര്‍പോളിന്റെ 87 ാമത് ജനറല്‍ അസംബ്ലി നവംബര്‍ 18 മുതല്‍ 21 വരെ ദുബായിയില്‍ നടക്കാന്‍ പോകുകയാണ്. അതില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. പുതിയ പ്രസഡന്റിന്റെ കാലാവധി 2020 വരെയാണ്.
ചൈനയുടെ രാജ്യതാല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണത്താലാണ് ഇന്റര്‍പോള്‍ തലവനും ചൈനക്കാരനുമായ മെങ് ഹോങ്വീയെ ചൈന തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. ഇപ്പോഴും തടവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: