ഹരിപ്പാട്: ശബരിമല യുവതീപ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ശരണമന്ത്രങ്ങളുമായി ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ വീയപുരം എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് തല്ലിച്ചതച്ചു.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് ശാന്തകുമാരി, സുമാ രാജു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പ്രണവം ശ്രീകുമാര്‍, സംസ്ഥാന സമിതിയംഗം ടി. മുരളി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷാജി കരുവാറ്റ, ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ്രാജേഷ് വാത്തുകുളങ്ങര, രാജേന്ദ്രന് കുമാരപുരം, വിനോദ് എന്നിവര്‍ക്കാണ് ലാത്തികൊണ്ടുള്ള അടിയില്‍ പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്കാശുപത്രിയിലും, ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പരിസരത്ത് ഹരിപ്പാട് സിഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് ശരണമന്ത്രം മുഴക്കിയ പ്രവര്‍ത്തകര്‍ക്കു നേരെ വീയപുരം എസ്ഐ റഫീഖും പോലീസുകാരും ചേര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. വനിതാപോലീസിന്റെ അഭാവത്തിലും സ്ത്രീകളെയും എസ്ഐ ലാത്തികൊണ്ട് മര്‍ദിച്ചു.
ഇതിനുശേഷം നടന്ന യോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവതികളടക്കമുള്ള പ്രവര്‍ത്തകരെ മര്‍ദിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: