കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ തന്ത്രം മനസ്സിലാക്കിയ തന്ത്രി കുടുംബവും രാജ കുടുംബവും മുഖ്യമന്ത്രിയുടെ ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ചത് ഉചിതമായ തീരുമാനമെന്ന് വിശ്വഹിന്ദു പരിഷത്സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജി കൊടുക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഹൈന്ദവ വിശ്വാസികള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്. ഇതോടെ സര്‍ക്കാറിന്റെ നിലനില്പ് തന്നെ അപകടത്തിലാകുമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ചര്‍ച്ചക്ക് തയ്യാറാകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കുകയെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങളെ കേരളത്തിലെ വിശ്വാസികളോടൊപ്പം നിന്ന് ശക്തമായ രീതിയില്നേരിടുമെന്നും സുധാകരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: