തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കും. അതിന് സര്‍ക്കാരിന് ചുമതലയുണ്ട്.
ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഏതെങ്കിലും വിഭാഗത്തിനുണ്ടായിട്ടുണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യാനും തെറ്റിദ്ധാരണകള്‍ തിരുത്താനും തയ്യാറാണ്. സംസ്ഥാനം നവകേരള നിര്‍മാണത്തിനായി ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ അത് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്ത്രി കുടുംബം സര്‍ക്കാരുമായി ചര്‍ച്ച നടത്താതിരുന്നത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: