തിരുവനന്തപുരം: പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമി ഉള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി നാല് ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനായി ജില്ലാകളക്ടർമാർക്ക് അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കണം. വീടിന് നാല് ലക്ഷത്തിലധികം ചെലവ് വരികയാണെങ്കില്‍ അധികം വരുന്ന തുക ഗുണഭോക്താവ് വഹിക്കണം. പ്രളയക്കെടുതിയില്‍ പൂര്‍ണ്ണമായി തകര്‍ന്നതും 75 ശതമാനത്തിലധികം കേടുപാട് സംഭവിച്ചതുമായ വീടുകള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
നാശം സംഭവിച്ച വീടുകളുടെ അടിസ്ഥാന വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: