ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐ എം എഫ്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെപ്പറ്റി വേള്‍ഡ് എക്കണോമിക്ക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടില്‍ ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കുന്നു.
2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്. 2019 ല്‍ അത് 7.4 ശതമാനമായി വര്‍ദ്ധിക്കും.അതോടെ ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാകുന്നു.2017ലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ചൈനയായിരുന്നു. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നോട്ട് പോകുന്നതോടെ അത് മാറും.
അതേസമയം നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും ആഘാതങ്ങളെ ഇന്ത്യ അതിജീവിച്ചതിന്റെ സൂചനയാണ് ഈ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് നല്‍കുന്നതെന്നും ഐ എം എഫ് വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യത്ത് നടപ്പിലാക്കിവരുന്ന പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച വേഗതയിലാക്കിയതെന്നും അന്താരാഷ്ട്ര നാണയ നിധി അംഗീകരിച്ചിരുന്നു.
ചൈനയ്ക്ക് 2018ല്‍ 6.6 ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാനിരക്കാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. 6.9 ശതമാനം വളര്‍ച്ചയായിരുന്നു 2017ല്‍ ചൈന കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: