ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഹര്‍ജികള്‍ക്ക് അടിയന്തിര സ്വഭാവമില്ല. മറ്റ് പുന:പരിശോധന ഹര്‍ജികള്‍ക്കൊപ്പം പൂജാവധിക്ക് ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയില്‍ നിയമപ്രകാരം ഗുരുതര പിഴവുകളുണ്ടെന്നും, ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എന്‍ എസ് എസ്,പീപ്പിള്‍ പോര് ധര്‍മ്മ, ശബരിമല ആചാര സംരക്ഷണ ഫോറം, പന്തളം കൊട്ടാരം, കേസില്‍ കക്ഷി ചേരാത്ത അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്.
1965ലെ കേരള ഹിന്ദുമത ആരാധനാലയ പ്രവേശന ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് റദ്ദാക്കിയതില്‍ നിയമപരമായ പിഴവുണ്ടെന്ന് എന്‍.എസ്.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമപ്രശ്നങ്ങള്പരിശോധിക്കേണ്ട ഭരണഘടനാബെഞ്ച് സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കി വസ്തുതകള്‍ വിലയിരുത്തിയത് തെറ്റാണ്. ആചാരനുഷ്ഠാനങ്ങള്ക്കുള്ള ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് വിധി. അയ്യപ്പ വിശാസിയല്ലാത്ത, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നും ഹര്‍ജിയില്‍ എന്‍എസ്എസ് വ്യക്തമാക്കുന്നു.
കേരള ഹൈക്കോടതിയുടെവിധിക്കെതിരായഅപ്പീല്ആയിരുന്നില്ല സുപ്രീം കോടതിയില്വന്നത്. തുല്യതയ്ക്കുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ആചാരങ്ങളില്‍ തീര്‍പ്പ് കല്പ്പിച്ചാല്, യുക്തി കൊണ്ട് മതത്തിലെ അനിഷേധ്യ ആചാരങ്ങളെ പരിശോധിച്ചാല്‍ ചിലപ്പോള്‍ മതങ്ങളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാകുമെന്നും എന്‍.എസ്.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: