ജയ്പ്പൂര്‍: രാജസ്ഥാന് തലസ്ഥാനമായ ജയ്പ്പൂരില്‍ 22 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്കി. സെപ്തംബര്‍ 24 ന് ഒരു യുവതിയിലാണ് സംസ്ഥാനത്ത് ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. രോഗം സ്ഥിരീകരിച്ചതില്‍ ഏഴു പേര് യുവതിയുടെ കുടുംബത്തില്പ്പെട്ടവര് തന്നെയാണ്.
ബിഹാര്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിക്ക് സിക വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ബിഹാര്‍ സ്വദേശികളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നതു മുന്‍പായി ഇയാള്‍ വീട്ടില്‍ എത്തിയിരുന്നു. അതിനാല്‍ ബിഹാറിലെ 38 ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ രോഗവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്കാന് പ്രധാനമന്ത്രിയുടെ ഓഫീസ്ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയ്പൂരില്‍ രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: